രഹസ്യം - മൂന്നാമന്റെ കുറിപ്പുകള്‍

ഹോളിവുഡ്‌ വൈകുന്നേരങ്ങള്‍
അഥവാ നേരമ്പോക്കുകളുടെ ചൂതാട്ടകേന്ദ്രങ്ങള്‍.
ഒരുമണിക്കുള്ള തീവണ്ടിയില്‍ കയറ്റി അയയ്‌ക്കപ്പെടുന്ന
പഴക്കൊട്ടകള്‍.

ജയിംസ്‌ ബോണ്ട്‌ സിനിമകളില്‍ മാത്രം
കാണുന്ന ചടുലനീക്കങ്ങളിലൂടെ
റഷ്യയിലെ പുകമഞ്ഞുമൂടിയ തെരുവുകളില്‍നിന്ന്‌
ഒരു കുട്ടിക്കരണം മറിഞ്ഞ്‌
ഈജിപ്‌തിലെ അതിപുരാതന നഗരത്തിലെത്തുന്നു.
ആട്ടിടയന്മാരോട്‌ അടയാളവാക്യം പറഞ്ഞ്‌
രഹസ്യസങ്കേതത്തിലേക്കുള്ള വഴി ചോദിക്കുന്നു.
ചെമ്മരിയാടുകളുമായി യാത്രതുടരുന്നു.
കൂട്ടത്തിലുള്ള പെണ്ണിനെ തോന്നുമ്പോഴെല്ലാം
ഉമ്മവെയ്‌ക്കുന്നവനാണ്‌ ബോണ്ടിന്റെ റോളഭിനയിക്കുന്നത്‌- ചുരുട്ട്‌ കടിച്ചുപിടിച്ച്‌ അജ്ഞാതഭാഷയില്‍ ഉമ്മവെയ്‌ക്കുന്നവനെ ഏവിടെക്കാണ്‌ നാടുകടത്തേണ്ടത്‌. ആ നാട്ടിലും സ്വിംമ്മിങ്ങ്‌ പൂളില്‍ ബിക്കിനി വേഷത്തില്‍ നായിക കാത്തിരിപ്പുണ്ടാകുമോ? നമുക്ക്‌ അവളുടെ കൈയ്യില്‍ ഇരിക്കുന്ന മദ്യത്തെക്കുറിച്ചാലോചിക്കണോ, അതോ മുലകളെ പകര്‍ത്തിയെടുക്കണോ? (അല്‌പനേരത്തെ ആശങ്കയ്‌ക്കുശേഷം തമ്മില്‍ഭേദം മുലകള്‍ത്തന്നെയെന്ന്‌ നമ്മള്‍ തിരിച്ചറിയുന്നു.)

എല്ലാ വൈകുന്നേരങ്ങളിലും
നിറയെ ചിരിയുമായി
സൂര്യനില്‍ അലിഞ്ഞുചേരുന്ന തീരദേശനഗരമാണിത്‌.
ഹോളിവുഡ്‌ സിനിമയിലെ നായകന്മാര്‍
കുതിരപ്പുറത്ത്‌ ചൂതുകളിക്കാനെത്തുന്ന മദ്യശാല
ഇവിടെയാണുള്ളത്‌.
കൊഴുത്ത തുടകള്‍ക്കാണിച്ച്‌ കളിക്കാരുടെ
കണ്ണുവെട്ടിക്കുന്ന ആറ്റന്‍ ചരക്കുകളും
ഇവിടെയുണ്ട്‌.
ജയിച്ചുകയറുന്നവന്റെ അരക്കെട്ടുഴിയുന്ന
കൈകള്‍ എതിരാളിയുടെ അരികിലിരിക്കുന്ന
പെണ്ണിന്റേതായിരിക്കും.

കിടന്നുക്കുളിക്കാനിടമുള്ള കുളിമുറിയിലാണ്‌
നിനക്ക്‌ ഞാന്‍ വിരുന്നൊരുക്കിയിരിക്കുന്നത്‌.
അവിടെ നമുക്ക്‌ പരസ്‌പരം വീഞ്ഞുകോപ്പകളാകാം.

ചൂതുകളിക്കുന്ന നായകനുമായി
ഒരു കോപ്പ വീഞ്ഞിനപ്പുറമിപ്പുറമിരുന്ന്‌
നഗരങ്ങള്‍ പങ്കിട്ടെടുക്കണം.
ചുവന്ന കോട്ടിട്ട കുരങ്ങനെ തോളില്‍വെച്ച്‌
കുതിരപ്പുറത്ത്‌ പാതിരാസമയത്ത്‌ ആ നഗരങ്ങളില്‍ റോന്തുചുറ്റണം.
വലത്തെതുടയില്‍ പാമ്പിനെ പച്ചകുത്തിയ
പെണ്ണുമായി ഇരുട്ടിലേക്ക്‌ പോണം.
നേടിയ നഗരങ്ങളെ അവള്‍ക്ക്‌ കൈമാറണം-അതുകൊണ്ടാണല്ലോ ഞാനുമായി സന്ധിസംഭാഷണത്തിന്‌
വരുന്നവര്‍ നഗരങ്ങളെക്കുറിച്ച്‌ സംസാരിക്കാത്തത്‌. പ്രാവിനെ തലോടുമ്പോള്‍ തോഴിമാര്‍ ഇറുത്തുതരുന്ന ഒറ്റമുന്തിരികള്‍ വായിലിട്ട്‌ നമുക്ക്‌ അഴിമുഖങ്ങളെക്കുറിച്ച്‌ സംസാരിക്കാം. അഴിമുഖങ്ങളില്‍ ആരും പരസ്‌പരം തിരിച്ചറിയില്ലല്ലോ. നഗരങ്ങളെ നമുക്ക്‌ വേറുതെ വിടാം. അവര്‍ക്ക്‌ അവരുടെതായ ജീവിതമുണ്ടല്ലോ. തെരുവ്‌ എന്റെ നിലച്ചുപോയ ഞരമ്പാണെന്ന്‌ വിളിച്ചുപറയുന്ന ഒരാളാണ്‌ നഗരം. നമുക്ക്‌ വഴിയരുകില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിയില്‍ കയറിപ്പറ്റുന്ന ചെമ്മരിയാടുകളെ അഴിമുഖത്തേക്ക്‌ വഴിതിരിച്ചുവിടാം.

കൊച്ചിയുടെ തമ്പുരാക്കന്മാര്‍ ആലപ്പുഴയിലെ മുയലുകളായിരുന്നു

റെറ്റിനയിലെ കാല്‍പാടുകള്‍
കൊച്ചിയിലെ അധോലോകങ്ങളില്‍
കണ്ടുമുട്ടിയ രണ്ടുപേരുടെതായിരുന്നു.
മൊന്തയെന്നും മായനെന്നും പേരുള്ള രണ്ടുപേര്‍
കള്ളോ, കഞ്ചാവോ തേടി പോകുമ്പോള്‍ മാത്രം
കാണാനിടയുള്ള രണ്ടുപേര്‍.

ഭൂമിയുടെ തുമ്പത്തുനിന്നാണ്‌
തമ്പുരാക്കന്മാര്‍ കൊച്ചിയെ അധോലോകത്തിന്റെ
അലങ്കാരമുദ്രകള്‍ അണിയിക്കുന്നത്‌.
കാട്ടുറമ്മും വടിവാളും മാത്രമുള്ള
ഒരു രാജ്യമാണ്‌ അവര്‍ സ്വപ്‌നം കാണുന്നത്‌.

ഇവര്‍ ആലപ്പുഴയിലെ ധ്യാനകേന്ദ്രങ്ങളില്‍
ബന്ദീഞ്ഞയുമിട്ട്‌ അച്ചന്മാര്‍ക്ക്‌ സ്‌തുതികൊടുത്ത്‌ നടന്നുനീങ്ങാറുണ്ട്‌
അതിനാല്‍ അവര്‍ ആലപ്പുഴയിലെ മുയലുകളായിരുന്നു
എന്നും പറയപ്പെടുന്നു- ആലപ്പുഴയില്‍ നിന്ന്‌ എറണാകുളത്തേക്ക്‌ പോകുമ്പോള്‍ അരൂര്‍ പാലം കടക്കുന്നതിനിടയില്‍ അവരുടെ മുയലത്തം അലിഞ്ഞലിഞ്ഞ്‌ ഇല്ലാതാകുന്നത്‌ നാം കാണുന്നുണ്ട്‌.

സൂഫികള്‍

സൂഫികള്‍ നമ്മള്‍ കാണാത്ത
ഏതോ മരത്തില്‍നിന്നാണ്‌ ശ്വസിക്കുന്നത്‌
അതുകൊണ്ടാവണം, ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത
ഒരു നദിയുടെ പേര്‌ പറഞ്ഞ്‌ അവരെ
വീട്ടിലേക്ക്‌ കൂട്ടികൊണ്ടുപോകാനാകുന്നത്‌

ചിത്രങ്ങള്‍

കടലുനീന്തികടന്നുവന്നവന്‍
മുഖത്ത്‌
മുലകളും പൊക്കിളും
യോനിയിലേക്കുള്ള നടപ്പാതയും
വരച്ചുചേര്‍ക്കുന്നു.

കപ്പിത്താന്‍

ആ നടപ്പാതയിലൂടെ നാം എങ്ങോട്ടാണ്‌ പോകുന്നത്‌.
തിരിച്ചുവരാത്ത കപ്പിത്താന്റെ ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്കോ.
ജലപാതയില്‍ അലഞ്ഞുതിരിയുന്ന അയാള്‍
പറയുന്ന കഥകളില്‍ ആരെല്ലാമാണ്‌ രാജാക്കന്മാര്‍.

ഏതോ ആഫ്രിക്കന്‍ പാട്ടുകാരന്റെ ഓര്‍മ്മയിലെ
വീടുതേടിയുള്ള യാത്രകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌
ചില സമയങ്ങളില്‍ കപ്പിത്താന്‍.

പറക്കമുറ്റാത്ത കാറ്റിനെ നാടുകടത്താനായി
ഉപയോഗിക്കുന്ന തരത്തിലുള്ള ശബ്‌ദങ്ങളാണ്‌
നദിക്കരയില്‍ വില്‍ക്കുന്നത്‌.

അനന്തതയിലേക്ക്‌ പോയ ഏതോ വാല്‍നക്ഷത്രത്തെ
തേടിയുള്ള പ്രയാണമാണ്‌ ആ നടപ്പാതയില്‍ നിന്നാരംഭിക്കുന്നത്‌- കപ്പിത്താന്മാരാണ്‌ കടലിനെ ഇത്ര മോശക്കാരിയാക്കിയത്‌. ആഴക്കടലെന്നാല്‍ മുടിഞ്ഞ മൊലയുള്ള ഒരു പെണ്ണാണാണെന്ന്‌ പറഞ്ഞത്‌ ഏതോ വഷളന്‍ കപ്പിത്താനാണ്‌.




















kiss by bracusi

ചുംബനം

ദീര്‍ഘചുംബനങ്ങളുടെ ശിലായുഗങ്ങള്‍
കഴിഞ്ഞിരിക്കുന്നുവെന്ന്‌ പറഞ്ഞതാരാണ്‌.
ചുംബിക്കുന്നവര്‍ ആരെയാണ്‌ പ്രതീക്ഷിക്കുന്നത്‌
ഒന്നും പറയാതെ യാത്രപോയവര്‍ നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം
കയറിവരുന്നത്‌ നാം കണ്ടുനില്‍ക്കുന്നു.
എല്ലാ ചോദ്യങ്ങള്‍ക്കുള്ള മറുപടികളും ഒരു ചുംബനത്തിലൊതുക്കുന്നവര്‍ക്ക്‌
കടലിന്റെ അടിത്തട്ടില്‍ കിടക്കവിരിക്കണം.

ചുംബനത്തിന്റെ അര്‍ത്ഥങ്ങളില്‍
ഒന്നുപോലുമറിയില്ല
അതിന്റെ അതിര്‍ത്തികള്‍ ആരാണ്‌ നിശ്ചയിക്കുന്നതെന്നും.
രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ മാറിയിരുന്ന ലോകമാണ്‌
എനിക്കുചുറ്റും ആര്‍ത്തിരമ്പുന്നത്‌.

ചുംബനം രണ്ടുപേരുടെ പരിചയപ്പെടല്‍ മാത്രമാണ്‌.
പേരു ചോദിച്ചുകഴിയുമ്പോള്‍ സ്വന്തം നാവിനെക്കുറിച്ച്‌
ആലോചിക്കുന്നവര്‍ക്കാണ്‌ അതില്‍നിന്ന്‌ മോചനമുള്ളത്‌.
നാവ്‌ വലിച്ചെടുക്കുമ്പോള്‍
നഷ്‌ടപ്പെടുന്നത്‌ ഏതുതരത്തിലുള്ള വാക്കുകളെയാണ്‌
എന്നതിനെ ചുംബനങ്ങള്‍ അടയാളപ്പെടുത്തുന്നുണ്ട്‌.

ചുംബനത്തിന്റെ സ്‌മാരകങ്ങളില്‍ കാറ്റാടിയന്ത്രങ്ങളുടെ
നിഴലുവീഴാതെ നോക്കണമെന്ന്‌ പറഞ്ഞതെന്തിനാണ്‌.
കൈകള്‍ ഗിഥാറുകളായി വളര്‍ന്നകൊണ്ടിരിക്കുന്ന രണ്ടുപേരുടെ
ഒത്തുചേരല്‍ നദിക്കരയിലായിരിക്കുമെന്ന്‌
ആരും പറയാതെത്തന്നെ നമുക്കറിയാമായിരുന്നു.
എന്നിട്ടും അന്യരുടെ കുപ്പായത്തിനുള്ളില്‍ നാമവരെ
കാത്തിരുന്നു.

നയന്‍താരയുടെ ചുണ്ടുകള്‍ കൊതിച്ച നാളുകളില്‍നിന്ന്‌
നാം ഏതെങ്കിലും അമ്മനടിയുടെ മടിയിലേക്ക്‌ വീഴുന്നു.

അതിനാല്‍ നമ്മുടെ ചുംബനം ഏതെങ്കിലും നാറികള്‍
ആവിഷ്‌കരിക്കുന്നതിന്‌ മുമ്പ്‌ ചുണ്ടുകള്‍ കണ്ട അലവലാതികളുടെ
വായീന്ന്‌ തിരിച്ചെടുക്കുക.

സ്വപ്‌നത്തില്‍- ഒരാളെ മൂന്നുതവണ മാറ്റിയെഴുതണം. പകര്‍ത്തിയെഴുതുമ്പോഴായിരിക്കുമല്ലോ ഒളിഞ്ഞുകിടക്കുന്ന കപ്പല്‍ച്ചാലുകള്‍ തെളിഞ്ഞുവരുക. തുറമുഖങ്ങളില്‍ കപ്പലുകള്‍ക്ക്‌ മാത്രമറിയാവുന്ന വഴികളുണ്ട്‌.

ജാസ്സ്‌സംഗീതവും ഉള്ളിത്തൊലിയും















Leith o'malley

അടുത്ത 420 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ജാസ്‌സംഗീതമില്ലെന്ന ചിത്രത്തിന്‌ (യഥാര്‍ത്ഥത്തില്‍ അതൊരു പലകയാണ്‌) മുമ്പിലിരിക്കുമ്പോള്‍ ഏതൊരാളും കാലിന്റെ താളമിടലിനെ പഴിക്കാനിടയുണ്ട്‌. കൈകളില്‍ ബിയര്‍ക്കുപ്പികളുമായി ആടിയുലഞ്ഞ രാത്രികളെയോര്‍ത്ത്‌ നെടുവീര്‍പ്പിടും. നെഞ്ചത്ത്‌ fuck me എന്നെഴുതിയ ടീഷര്‍ട്ടുകള്‍ ഊരിയെറിഞ്ഞ്‌ ഉറഞ്ഞുതുള്ളുന്ന പെണ്‍കുട്ടികളെ നഷ്‌ടമാകുന്നതിനെ ക്കുറിച്ചോര്‍ക്കും. എന്തായാലും ജാസ്സ്‌ സംഗീതത്തെ സ്‌നേഹിക്കുന്ന ലെയ്‌ത്ത്‌ ഒ മല്ലെ എന്ന ചിത്രക്കാരനെ നമ്മള്‍ക്ക്‌ വല്ലാതെ ഇഷ്‌ടപ്പെടും. ഇരുവശവും തരിശ്ശായിക്കിടക്കുന്ന റോഡരുകിലാണ്‌ ആ പലകയുള്ളത്‌. പലകയുടെ മുകളില്‍ ഒരു പരുന്ത്‌ ആരെയോ നോക്കിയിരിക്കുന്നു (അതിനര്‍ത്ഥം അവിടെ ആരെങ്കിലുമുണ്ടെന്നല്ല.) റോഡിന്റെ മറുവശം എവിടെക്കോ കടന്നുപോകുന്ന, ഏതോ ഗ്രാമത്തിലേക്ക്‌ ഇരുട്ടുമായി പോകുന്ന പോസ്റ്റുകള്‍. നീലാകാശം ഒരു പണിയുമില്ലാതെ അവിടവിടെ ചിതറിക്കിടക്കുന്നു.
കള്ളിമുള്‍ച്ചെടികള്‍ എന്തിന്റെ സൂചനയാണ്‌. ഈ നൂറ്റാണ്ടിനപ്പുറം മരുഭൂമിയാണെന്നോ?. അതോ ആഴക്കടലിന്റെ വിരിപ്പുകള്‍ അവിടെ ഒളിച്ചിരിപ്പുണ്ടെന്നോ?. ഏത്‌ ഗോത്രചിഹ്നമാണ്‌ കള്ളിമുള്‍ച്ചെടികള്‍ നിശ്ശബ്‌ദമായി കൈമാറുന്നത്‌.

Leith o?malley is currently preparing more work for his ongoing exhibition ??Jazz ϳ Art, Art Is Jazz? which is a collection of both oil and pastel works with a jazz theme. A huge contemporary and traditional jazz fan, his love of this music led him to take up the tenor saxophone a few years ago and it is the music of choice when he is working on any of his paintings these days. ആ റോഡില്‍ കുടിയേറ്റക്കാരുമായി ഒളിച്ചുകടക്കുന്ന ഒരു ട്രക്ക്‌ കടന്നുപോയിട്ട്‌ അധികസമയമായില്ല എന്നതിന്റെ എല്ലാ തെളിവുകളുമുണ്ട്‌്‌. ശ്വാസംകിട്ടാതെ മരിക്കുന്നതിന്‌ മുമ്പ്‌ അതിലെ യാത്രികര്‍ പറഞ്ഞ വാക്കുകള്‍ അവിടെ തങ്ങിനില്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ ആ പരുന്തിനെ വരച്ചതാവില്ല, വന്നിരുന്നതാവണം. വിദൂരനഗരങ്ങളിലേക്ക്‌ പോകുന്നതിന്റെ കിതപ്പിനെ എത്രനേരമാണ്‌ അടക്കിനിര്‍ത്താനാകുക. പരുന്തിന്‌ ജാസ്സുമായുള്ള ബന്ധം അവന്റെ ചിറകടിയും ജാസ്സ്‌ വായിക്കുന്ന ആളിന്റെ വിരലുകളും ചാര്‍ച്ചക്കാരാണ്‌ എന്നതാണോ. നഗ്‌നതയെക്കുറിച്ചു മാത്രം പാടുന്ന ഒരു ബാന്റ്‌ ഉള്ളിത്തൊലി പൊളിക്കുന്നതുപോലെ തെരുവിനെ അഴിച്ചഴിച്ച്‌ പരിചരിച്ച രാത്രിയിലാണ്‌ ആ പരുന്തിനെ ആദ്യമായി കാണുന്നത്‌. കൈയ്യടികളുടെ വന്‍കര കടന്നുപോയവര്‍ വേറുംകൈയ്യോടെ തിരിച്ചുവരുന്നത്‌ അവന്‍ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. മുന്‍നിരയില്‍ നിന്ന ഒരു പെണ്‍കുട്ടി ഗിത്താറിസ്റ്റിന്‌ കൈവെള്ളയില്‍ പീച്ചിവിട്ട ചുംബനമാണ്‌ പരുന്തായി മാറിയതെന്ന്‌ ആരോ പറയുന്നുണ്ടായിരുന്നു.

വയലിനില്‍ രണ്ടുപേര്‍ കണ്ടുമുട്ടുന്നു അവര്‍ക്ക്‌ മുടിക്കുപകരം വേറൊന്തോ ആയിരുന്നെന്ന്‌ പറയപ്പെടുന്നു

താഴെ വയലിനുകള്‍ക്കും താഴെ
ഒരാള്‍ ആരെയോ പ്രതീക്ഷിച്ചിരിക്കുന്നു
ഇനിയും ജനിച്ചിട്ടില്ലാത്ത ഒരാളെ.
ആരോ നടന്നുവരുന്നത്‌ കാണുമ്പോള്‍
അയാളാണെന്ന്‌ കാത്തിരിക്കുന്നയാള്‍ ഉറപ്പിക്കുന്നു.
നടന്നുവരുന്ന ആളും പ്രതീക്ഷിക്കുന്നുണ്ട്‌
അവിടിരിക്കുന്നത്‌ താന്‍ തിരഞ്ഞുനടക്കുന്ന ആളാണെന്ന്‌.
രണ്ടനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍
അവര്‍ പരസ്‌പരം തിരിച്ചറിഞ്ഞതായി ഭാവിക്കുന്നു.

വെളിച്ചത്തെക്കുറിച്ചും ഇരുട്ടിനെക്കുറിച്ചുമുള്ള
പഴഞ്ചൊല്ലുകള്‍

ദൈവം പറഞ്ഞു: ?ഇരുട്ടുണ്ടാവട്ടെ?
മൂന്നുപേര്‍ താഴ്‌വരയിലെ വീട്ടില്‍നിന്ന്‌
പുറത്തിറങ്ങി
ഒഴുക്കിനെതിരെ നീന്തിതുടങ്ങി.
അവര്‍ക്ക്‌ കാലുകള്‍ക്ക്‌ പകരം
ചിറകുകളായിരുന്നു.

ദൈവം പറഞ്ഞു: ?വെളിച്ചമുണ്ടാവട്ടെ?
മൂന്നുപേരുടെ ശവശരീരം
തീരത്തടിഞ്ഞു.
അവര്‍ക്ക്‌ കാലുകള്‍ക്ക്‌ പകരം
ഏതോ മരത്തിന്റെ വേരുകളായിരുന്നു.

ദൈവത്തിന്‌
മുണ്ടാട്ടം മുട്ടി.

മുളകുപാടങ്ങളെങ്ങളെക്കുറിച്ചുള്ള കുറിപ്പുകള്‍

വിളവുകാലമാകുമ്പോള്‍ മാത്രം കുരുമുളക്‌ തോട്ടങ്ങളില്‍ കാണുന്ന
ചായകടകളില്‍ നാം ഇത്തവണ കണ്ടുമുട്ടിയതേയില്ല.


ആന്ധ്രയിലെ മുളകുപാടങ്ങള്‍ക്ക്‌ നടുവിലൂടെ
കടന്നുപോകുന്ന തീവണ്ടി
കൊട്ടാരത്തിലെ അകത്തളങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.
മുനിഞ്ഞുകത്തുന്ന റാന്തലിന്‌ കീഴില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്‌
രാജ്ഞിയുടേയോ രാജകുമാരിയുടെയോ ജാരനെയാവാം
അല്ലെങ്കില്‍, രാജാവിന്റെ കുണ്ടനെ.
രാജാവിന്റെ കുണ്ടന്‌ രാജാവിന്റെ തന്നെ ഛായയാണ്‌
അതുകൊണ്ട്‌ രാജ്ഞിക്കും തോഴിമാര്‍ക്കും സൗഖ്യം തന്നെ.

തീവണ്ടി മുളകുപാടങ്ങള്‍ക്ക്‌ നടുവിലെ
റാന്തല്‍വിളക്കാകുന്നു.
ആളിക്കത്തുന്ന റാന്തല്‍വിളക്കുകളുടെ സാധ്യതയെക്കുറിച്ച്‌
സംസാരിക്കുന്നവര്‍ക്കുള്ളവര്‍ക്കാണ്‌ ഈ ഉപമയുടെ
അകത്തുള്ള ഉപമകള്‍.

(പെണ്ണുപിടിക്കാനായി മാത്രം ആന്ധ്രാസ്‌കൂളികളിലേക്ക്‌
പഠിപ്പിക്കാന്‍ പോകുന്നവരെ നീ വേറുതെ ഓര്‍മ്മിപ്പിക്കുന്നു
ഛെ!)

മുലകുടിക്കുന്ന കുഞ്ഞിന്റെ അസ്‌തിത്വദുഃഖങ്ങള്‍

മുലകുടിക്കുന്ന കുഞ്ഞ്‌
വീട്ടിലേക്കുള്ള വഴി പഠിക്കുകയാണ്‌.
ഭൂപടങ്ങളില്‍ നിന്ന്‌ തന്റെ രാജ്യത്തെ
വേര്‍തിരിച്ചെടുക്കുകയാണ്‌.
അതിര്‍ത്തികളില്‍ കോട്ടക്കൊത്തളങ്ങള്‍
പണിയിപ്പിക്കുകയാണ്‌.

മുലകുടിക്കുന്ന കുഞ്ഞ്‌
മരം വളരുന്നതെങ്ങനെയെന്ന്‌ നോക്കികാണുകയാണ്‌.
ഓരോ ഇലയിലും സ്വന്തം പേരെഴുതേണ്ട ഭാഷ മനസ്സിലാക്കുകയാണ്‌.
വേരുകളില്‍ നിന്ന്‌ ജലത്തിന്റെ സഞ്ചാരപഥങ്ങളെ
തളിരിലകളിലേക്കും പൂക്കളിലേക്കും തിരിച്ചുവിടുകയാണ്‌.

മുലകുടിക്കുന്ന കുഞ്ഞ്‌
വാഴക്കൂമ്പിന്റെ മറവിലേക്ക്‌
വെയില്‍ ഒലിച്ചിറങ്ങുന്നതെങ്ങനെയെന്ന്‌ കണ്ടുപിടിക്കുന്നു.
ഒരുരുള ചോറും രാജകുമാരിയുടെ കഥയുമായി
വരുന്ന ചുളുങ്ങിക്കൂടിയ അമ്മൂമ്മയെ അവന്‍ കാണുന്നില്ല.

മുലകുടിക്കുന്ന കുഞ്ഞ്‌
ആപ്പിളിന്റെ ഉപമയില്‍നിന്ന്‌ രക്ഷനേടാനായി
ഭൂമിയെ കൂട്ടുപിടിക്കേണ്ടതെങ്ങനെയെന്ന്‌
ആലോചിക്കുകയാണ്‌.
ഒരു പെണ്‍കുട്ടിയുടെ ഓലപന്തുകളുണ്ടാക്കുന്ന
കൂട്ടുകാരനാവേണ്ടതെങ്ങനെയെന്ന്‌ ആലോചിക്കുകയാണ്‌.

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന
പട്ടാളക്കാരന്‍ മാത്രമാണ്‌ അമ്മയെന്ന്‌ അവനറിയുന്നു- കുന്നിന്‍ചെരുവിലെ മണ്‍വീടിന്റെ ജനലരുകിലിരുന്ന്‌ മുലകുടിക്കുന്ന ആ കുഞ്ഞ്‌ അങ്ങകലെ ഓറഞ്ചുതോട്ടത്തില്‍ പാകമായ ഓറഞ്ചുകള്‍ മണത്തുനോക്കുന്ന തോട്ടക്കാരനാണ്‌. മുലകൊടുക്കുന്ന അവന്റെ അമ്മ ആ ഓറഞ്ചുതോട്ടത്തില്‍നിന്ന്‌ അധികം അകലെയല്ലാത്ത ഒരു വീട്ടില്‍ രാത്രിഭക്ഷണം തയ്യാറാക്കുന്ന യുവതിയുടെ ഇളയമകളാണ്‌. അവളുടെ അച്ഛന്‍ ഇന്ന്‌ യുദ്ധമുഖത്തേക്ക്‌ പോകുന്നതിന്‌ തയ്യാറെടുക്കുന്നു. അയാള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട വീഞ്ഞ്‌ പകര്‍ന്നുവെയ്‌ക്കുകയാണ്‌ മകള്‍. പാകമായ ഓറഞ്ചുകളുമായി തോട്ടക്കാരന്‍ വീട്ടിലേക്ക്‌ പോകുന്നത്‌ അവള്‍ കാണുന്നുണ്ട്‌. അയാളെ നോക്കി അവള്‍ പുഞ്ചിരിക്കുന്നു.

കിടപ്പറക്കുറിപ്പുകള്‍

തന്റെ ആദ്യത്തെ പുരുഷനുമുമ്പില്‍ വിവസ്‌ത്രയാകുന്ന
പെണ്‍കുട്ടിയെ കിടപ്പറക്കുറിപ്പുകളില്‍നിന്ന്‌ പുറത്താക്കുക സാധ്യമല്ല.
രണ്ട്‌ കുന്നുകള്‍ക്കിടയിലെ മരത്തിന്റെ ആവിഷ്‌കാരത്തെ
അവഗണിച്ചുകൊണ്ട്‌ ഒരു യാത്രികനും കടന്നുപോകാനാവില്ലല്ലോ.

ഏതോ യവനദേവതയുടെ അരക്കെട്ടിനെക്കുറിച്ചുള്ള
ഓര്‍മ്മകളാണ്‌ നീ തരുന്നത്‌.
മൂത്രപ്പുരയുടെ ഭിത്തിയില്‍ വരച്ച പടങ്ങളിലെല്ലാം
നീയുണ്ടായിരുന്നു
നിന്റെ അമ്മയുണ്ടായിരുന്നു.
നിതംബം കവിയുന്ന മുടിയുള്ള നിന്റെ അമ്മായിയുണ്ടായിരുന്നു.
(ക്ലിയോപാട്രയെക്കുറിച്ച്‌ പഠിപ്പിച്ച ഇംഗ്ലീഷ്‌ ടീച്ചറായിരുന്നു
കുറേ കാലത്തേക്ക്‌ ഞങ്ങളുടെ ക്ലിയോപാട്ര)

അരക്കെട്ടിനെ പൂകൊണ്ട്‌ മറയ്‌ക്കുന്ന ചിത്രങ്ങളില്‍
നിന്നുള്ള പ്രയാണമായിരുന്നല്ലോ നിന്റെ ആദ്യകാല ചിത്രങ്ങള്‍.
പിന്നീടെന്താണ്‌ സംഭവിച്ചത്‌.
അരക്കെട്ടിന്‌ പകരം നീ എന്നുമുതലാണ്‌
കാറ്റത്താടിയുലയുന്ന പായ്‌ക്കപ്പലിനെ വരച്ചുതുടങ്ങിയത്‌.

കൈകള്‍ ത്രികോണാകൃതിയില്‍ ചേര്‍ത്തുവെച്ച്‌
പെണ്‍കുട്ടികളെ രഹസ്യമായി അടയാളപ്പെടുത്തിയിരുന്ന
കുട്ടികാലത്തിലേക്കിനി തിരിച്ചുപോകാനാവില്ല.
അതുകൊണ്ടാണല്ലോ അടികൊണ്ട്‌ ചുരുളുമ്പോഴും ആരും നിന്റെ പേര്‌
വിളിച്ച്‌ നിലവിളിക്കാത്തത്‌- വഷളന്മാരുടെ കൊട്ടകയായിരുന്നു ചേര്‍ത്തല ഭവാനി. അഞ്ചുരൂപയ്‌ക്ക്‌ കമ്പിസിനിമ കാണാവുന്ന ഒരേയൊരിടം. കുടുംബമെന്ന പേരിലും അറിയപ്പെടുന്ന ഭവാനിയില്‍ കയറി ആണത്തം തെളിയിക്കാനായത്‌ പതിനാറാം വയസ്സിലായിരുന്നു. അന്നവിടെ ആടിതിമിര്‍ത്തത്‌ മറിയയോ രേഷ്‌മയോ ആണ്‌. അവരുടെ കൂടെ ഞാനായിരുന്നു. ഞാന്‍ മാത്രമായിരുന്നു.

പിയാനോ ഒറ്റയ്‌ക്കൊരു പെണ്‍കുട്ടിയാണ്‌

പിയാനോയില്‍ നിന്നിറങ്ങിയ
പെണ്‍കുട്ടികള്‍ മഞ്ഞുവീണ്‌ വീണ്‌
ആപ്പിള്‍മരമായി മാറിയതിവിടെയാണ്‌.
അവളുടെ തുടുത്തകവളിലെ മുറിപ്പാട്‌ കാണുമ്പോള്‍
ഒന്നമര്‍ത്തിമൂളാനല്ലാതെ പേരിനെങ്കിലും ഒരു ഡ്രാക്കുളയെ
ഓര്‍ക്കാന്‍ ആര്‍ക്കുമാവില്ല.

ഒന്നും നേടാനാവാതെ മരിച്ചുപോയവരുടെ ആത്മാക്കള്‍
തോണിയാത്ര നടത്തുന്ന വിജനതയിവിടെയാണ്‌.
കുന്നിക്കുരുവിന്‌ രാത്രിയുടെ
ചുമന്ന തൊപ്പികള്‍ കളഞ്ഞുകിട്ടിയതിവിടെയാണ്‌.

അടിയുടുപ്പിന്റെ അവസാനത്തെ കുടുക്കില്‍
നിനക്ക്‌ സ്വന്തമാക്കാനുള്ള ഗ്രാമത്തിലെ
വംശവൃക്ഷത്തിന്റെ ചെറുശാഖകളുണ്ട്‌.
ചെരിപ്പുകള്‍ ആ മരചില്ലയില്‍ അഴിച്ചുവെയ്‌ക്കണം.
എന്നാലെ അതിനുകീഴില്‍ ഒരിക്കലുമുറങ്ങാത്ത
വെള്ളിമൂങ്ങയുടെ കൂട്‌ കാണാനാവു.

ഉറങ്ങുന്ന സിംഹത്തിന്റെ പ്രതിമയുള്ള പാര്‍ക്കിലാണ്‌
നാം അവസാനം കണ്ടുമുട്ടിയത്‌.
അന്ന്‌ സംസാരിച്ചത്‌ അണഞ്ഞ മെഴുകുതിരികള്‍ക്ക്‌
നടുവില്‍ നില്‍ക്കുന്ന പുരോഹിതനെക്കുറിച്ചായിരുന്നല്ലോ.

ഏതോ ഗ്രഹത്തില്‍നിന്ന്‌ ലഹരിയുടെ വറ്റാത്ത
ഉറവതേടി ഭൂമിയിലെത്തിയതാണ്‌ അയാളുടെ പെണ്‍കുട്ടികള്‍.

പിയാനോയുടെ രാത്രികള്‍
ഗിത്താറിലെ രാത്രികളില്‍നിന്ന്‌ വേറിട്ടുനില്‍ക്കുന്നു.
രണ്ട്‌ രാജ്യങ്ങളിലെ വേശ്യകളുടേത്‌ പോലെ അവരുടെ
രീതികള്‍ വ്യത്യസ്‌തമാണ്‌.

കരിമ്പുതോട്ടത്തിലെ അടിമകളെ പുതച്ചിടുന്ന
മഞ്ഞിലാണ്‌ മധുരം കിനിയുന്നത്‌.
അവരുടെ മരിച്ചുപോയ ജീവിതം നമ്മോട്‌ ഏതോ
നൂറ്റാണ്ടില്‍ ഉറങ്ങിക്കിടക്കുന്ന മുത്തച്ഛനെക്കുറിച്ച്‌ പറയുന്നു.
അറ്റം കത്തിയടര്‍ന്ന കരിമ്പനയുടെ
ജീവിതമാണ്‌ ജീവിച്ചുതീര്‍ക്കുന്നതെന്ന്‌ പറയാതെ പറയുന്നു.

ആരില്‍നിന്നുള്ള ദൂരത്തിനിടയിലാണ്‌
ഒരു പാട്ടുകാരന്‍ ദൂതനായി മാറുന്നത്‌.
അയാള്‍ അയാളുടെ അമ്മയെക്കുറിച്ച്‌ പാടുമ്പോള്‍
ഞാന്‍ എന്റെ അമ്മയെ ഓര്‍ക്കുന്നു.
അയാളുടെ മുറിവിനുള്ള മരുന്നുമായി
ആശുപത്രി വരാന്തയില്‍കാത്തുനില്‍ക്കുന്നത്‌
എന്റെ അമ്മയാണെന്ന്‌ അയാള്‍ പാടുന്നു.
അയാളുടെ കൂട്ടത്തില്‍നിന്ന്‌ ഗിത്താറുവായിക്കുന്നയാള്‍
പറയുന്നത്‌ ഇതെല്ലാം ശരിയാണെന്നാണ്‌.

എപ്പോള്‍ വേണമെങ്കിലും മുറിഞ്ഞുപോകാവുന്ന
തൊണ്ട മാത്രമാണ്‌ അയാളുടെ വന്യത
നിലനിര്‍ത്തിയിരുന്നത്‌.

കിളികള്‍

ഒരു കിളിപോലും കൂടുകൂടാത്ത
ശിഖരങ്ങളുണ്ട്‌ ചില മരങ്ങള്‍ക്ക്‌.
ഉലഞ്ഞുലഞ്ഞുള്ള നില്‍പ്‌ കാണുമ്പോള്‍
കിളികള്‍ അവരുടെ ഭാഷയിലെ യക്ഷികളെ ഓര്‍ക്കുന്നതാവാം.
അല്ലെങ്കില്‍ അവരുടെ നാട്ടിലെ തൂങ്ങിമരിച്ച പെണ്ണുങ്ങളെ
ഓര്‍ക്കുന്നതാവാം.

തീവണ്ടിയുടെ ചുളംവിളി പകര്‍ത്തിയെഴുതുമ്പോള്‍
എല്ലാദിവസവും ആ വണ്ടിയിലെ യാത്രകാരെ കൈവീശി കാണിക്കുന്ന
കുഞ്ഞിനെ മറന്നുപോകരുത്‌.
അകലങ്ങളിലേക്കുള്ള ഏതൊരു യാത്രയും
കുഞ്ഞുങ്ങള്‍ക്ക്‌ അമ്മയിലേക്കുള്ള യാത്രയാണ്‌.
അവന്റെ കാഴ്‌ചയില്‍ ആ വണ്ടിയിലുള്ളവര്‍
അമ്മയെക്കാണാന്‍ പോകുന്നവരാണ്‌.
അതങ്ങനെതന്നെയിരിക്കട്ടെ.

നീ പറയുന്നത്‌ പലപ്പോഴും ഞാന്‍ മനസ്സിലാക്കിയിരുന്നത്‌
മറ്റൊരാള്‍ വിവര്‍ത്തനം ചെയ്‌തു തരുമ്പോഴായിരുന്നു.
അകല്‍ച്ചയുടെ പടവുകളില്‍ നിനക്കും ഞാനൊരു മെഴുകുതിരി
കത്തിക്കുന്നു.

കിളികളെ മണ്ണുവാരിയെറിഞ്ഞോടിച്ചത്‌ ഭൂതമാണെന്നും
ആഞ്ഞിലിമരമാണെന്നും രണ്ട്‌ കഥകള്‍ ചുറ്റിതിരിയുന്നുണ്ട്‌
ഗ്രാമചന്തയില്‍.

തുന്നല്‍ക്കാരന്റെ വീട്‌

തുന്നല്‍ക്കാരന്‍
അയാളുടെ വീട്‌ തുന്നിയെടുക്കുന്നു.

വെളുത്തപൂവിന്റെ ചിത്രമുള്ള
പഴകിയ തൂവാലകൊണ്ട്‌ മൂത്തമകള്‍ക്ക്‌ അയാളൊരു
ജാലകം തുന്നികൊടുക്കുന്നു.
അതിലൂടെയാണ്‌ അവള്‍ മറ്റൊരാള്‍ തുന്നിയ ചന്ദ്രനെ കാണുന്നത്‌.
ആരെങ്കിലും എപ്പോഴും തുന്നാന്‍ ശ്രമിച്ച്‌ പരാജയപ്പെടുന്ന
മഴ കാണുന്നത്‌.

എന്നോ മരിച്ചുപോയ ഭാര്യയുടെ
വലിയ ആഗ്രഹമായിരുന്നു
ഓര്‍മ്മകളുടെ വഴുവഴുപ്പുകൊണ്ടൊരു വീട്‌.
ആര്‍ക്കും കയറാനാവാത്ത,
എല്ലാവരും എപ്പോഴും വഴുതിവീഴുന്ന ഒരുവീട്‌.
മനപൂര്‍വ്വമല്ലെങ്കിലും,
അറിഞ്ഞുകൊണ്ടല്ലെങ്കിലും അയാള്‍ തുന്നിയ
വീട്ടിലും ആര്‍ക്കും കയറാനാവില്ലായിരുന്നു.

മരണശേഷവും രാജ്യം ഭരിക്കാനാണ്‌ രാജാക്കന്മാരെ
കൊട്ടാരങ്ങളെക്കാള്‍ വലിയ ശവകുടീരങ്ങളില്‍ അടക്കുന്നതെന്ന്‌
അയാള്‍ക്കറിയാമായിരുന്നു.
അതുകൊണ്ടാണ്‌ കണ്ണടച്ചുതുറക്കുന്ന
സമയംകൊണ്ട്‌ ശവകുടീരമായോ സര്‍ക്കസ്സ്‌ കൂടാരമായോ
മാറ്റാവുന്ന ഒരു വീട്‌
അയാള്‍ തുന്നികൊണ്ടിരുന്നത്‌.

എത്രതുന്നിയാലും തീരാത്താവീടാണയാളുടേത്‌
അതില്‍ തുന്നിപിടിപ്പിക്കുന്നത്‌
മറ്റാരും കാണാത്ത ആയാളുടെ ജീവിതമായിരിക്കുമോ?

ഉറക്കം

ഒരിക്കലും ഉണരാനിടയില്ലാത്ത
നൂറുപേരാണ്‌
ഈ നദിക്കരയില്‍ കാവല്‍നില്‍ക്കുന്നത്‌.
എന്നാലും പൊങ്ങിക്കിടക്കുന്ന ആ പാദങ്ങള്‍
ഒഴുകിനീങ്ങുവാന്‍ അവരനുവദിക്കില്ല.

കാവല്‍ക്കാരുടെ കാലുകള്‍
നദിയുടെ ആദിമഗോത്രങ്ങളെ മറികടക്കുന്നു
വിരലുകളില്‍ തടയുന്നത്‌ മുലയോ വയറോ എന്ന്‌ തിരിച്ചറിയാതെ
തിരിച്ചുപോരുന്നു.

നദിയില്‍നിന്ന്‌ കയറിവരുന്നവരോട്‌
ചോദിക്കണം
ഇന്നലെ ചത്ത പെണ്ണിന്റെ രുചിയെന്തെന്ന്‌?

2 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ബോണ്ട് ചിത്രവർണ്ണന അസ്സലായി

Unknown said...

nannayittundu nanmakal

Post a Comment